1 Samuel 25:10
നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
1 Samuel 25:10 in Other Translations
King James Version (KJV)
And Nabal answered David's servants, and said, Who is David? and who is the son of Jesse? there be many servants now a days that break away every man from his master.
American Standard Version (ASV)
And Nabal answered David's servants, and said, Who is David? and who is the son of Jesse? there are many servants now-a-days that break away every man from his master.
Bible in Basic English (BBE)
And Nabal gave them his answer and said, Who is David? who is the son of Jesse? there are a number of servants in these days running away from their masters.
Darby English Bible (DBY)
And Nabal answered David's servants and said, Who is David? and who is the son of Jesse? there are many servants now-a-days that break away every man from his master.
Webster's Bible (WBT)
And Nabal answered David's servants, and said, Who is David? and who is the son of Jesse? there are many servants in these days that break away every man from his master.
World English Bible (WEB)
Nabal answered David's servants, and said, Who is David? and who is the son of Jesse? there are many servants now-a-days who break away every man from his master.
Young's Literal Translation (YLT)
And Nabal answereth the servants of David and saith, `Who `is' David, and who the son of Jesse? to-day have servants been multiplied who are breaking away each from his master;
| And Nabal | וַיַּ֨עַן | wayyaʿan | va-YA-an |
| answered | נָבָ֜ל | nābāl | na-VAHL |
| אֶת | ʾet | et | |
| David's | עַבְדֵ֤י | ʿabdê | av-DAY |
| servants, | דָוִד֙ | dāwid | da-VEED |
| and said, | וַיֹּ֔אמֶר | wayyōʾmer | va-YOH-mer |
| Who | מִ֥י | mî | mee |
| is David? | דָוִ֖ד | dāwid | da-VEED |
| and who | וּמִ֣י | ûmî | oo-MEE |
| is the son | בֶן | ben | ven |
| Jesse? of | יִשָׁ֑י | yišāy | yee-SHAI |
| there be many | הַיּוֹם֙ | hayyôm | ha-YOME |
| servants | רַבּ֣וּ | rabbû | RA-boo |
| now a days | עֲבָדִ֔ים | ʿăbādîm | uh-va-DEEM |
| away break that | הַמִּתְפָּ֣רְצִ֔ים | hammitpārĕṣîm | ha-meet-PA-reh-TSEEM |
| every man | אִ֖ישׁ | ʾîš | eesh |
| from | מִפְּנֵ֥י | mippĕnê | mee-peh-NAY |
| his master. | אֲדֹנָֽיו׃ | ʾădōnāyw | uh-doh-NAIV |
Cross Reference
ന്യായാധിപന്മാർ 9:28
ഏബെദിന്റെ മകനായ ഗാൽ പറഞ്ഞതു: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?
യെശയ്യാ 32:7
ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
യെശയ്യാ 32:5
ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
സഭാപ്രസംഗി 7:10
പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.
സങ്കീർത്തനങ്ങൾ 123:3
യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73:7
അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
രാജാക്കന്മാർ 1 12:16
രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
ശമൂവേൽ -2 20:1
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
ശമൂവേൽ-1 22:7
ശൌൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
ശമൂവേൽ-1 22:2
ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
ശമൂവേൽ-1 20:30
അപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
പുറപ്പാടു് 5:2
അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.